Saturday, March 24, 2012

പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?



പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?
വ്യക്തി പൂജ നടത്തിയ കാലത്ത് ഒന്നും കൊണ്ഗ്രെസ്സ് വിജയിച്ചിട്ടില്ല . യു ഡി എഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലെ വ്യക്തികളെ നോക്കി വോട്ടു ചെയ്യാന്‍ ശ്രമിച്ച കാലത്ത് എല്ലാം പാര്‍ട്ടി പരാജയപ്പെട്ടിട്ടുണ്ട് ..ഇതിലും വ്യക്തി പ്രഭാവം ഉള്ള കോണ്‍ഗ്രസിലെ എന്നും സ്മരിക്കുന്ന രാജീവ് ജി യുടെ കാലത്ത് പോലും പാര്‍ട്ടി വന്‍ തോല്‍വി നേരിട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയെ നോക്കി അല്ല പിറവത്തെ വോട്ടര്‍ മാര്‍ , വോട്ടു യു ഡി എഫ് നു നല്‍കിയത് ..രാഷ്ട്രീയം മാത്രം .എം ജെ ജേക്കബ്‌ നോട് എതിര്‍പ്പ് ഉണ്ടായിട്ടും അല്ല ,മറിച്ച് സിപിഎം പാര്‍ട്ടിയോട് ജനത്തിനുള്ള എതിര്‍പ്പ് , അവരുടെ നയത്തോടും ,ധാര്ഷ്ട്യത്തോടും ജനത്തിനുള്ള എതിര്‍പ്പ് ആണ് യു ഡി എഫ് നു വോട്ടായി മാറിയത്. അതില്‍ നിര്‍ണായക മായ ഘടകം വി എസ് അച്ചുധാനന്തനു എതിരെ വന്ന അഴിമതി കേസുകള്‍ , മകന്റെ നിയമന അഴിമതി , അദേഹത്തിന്റെ ഭരണത്തില്‍ നടപ്പിലാക്കിയ ചില , അഴിമതിയെന്ന് സംശയക്ക പെടുന്ന ഭുമി ഏറ്റെടുക്കല്‍ , ( വിമാനത്താവളം ) തുടങ്ങിയവ ഒക്കെ പൊതു സമുഹത്തില്‍ സിപിഎം നു എതിരെ കനത്ത എതിര്‍പ്പ് ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായി .സിപിഎം ആദ്യോഗിക പക്ഷത്തെ മുന്‍പ് തന്നെ ജനം തള്ളി കളഞ്ഞിരുന്നു ..പക്ഷെ അഴിമതിക്ക് എതിരെ ചിന്തിക്കുന്ന ഒരു പൊതു സമുഹം വളര്‍ന്നു വരുന്നു , അവര്‍ വി എസ് അഴിമാതികാരന്‍ അല്ല എന്ന് ചിന്തിച്ചിരുന്നു ..അതിനുള്ള ജന പിന്തുണ ആയിരുന്നു കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നു വന്‍ വിജയം ( എണ്ണത്തില്‍ യു ഡി എഫ് ജയിച്ചാലും ) നേടി കൊടുത്തത്. ആ അഴിമതി വിരുത്വ നേതാവ് എന്ന് വി എസ്സ് നോടുള്ള കേരളത്തിലെ പോതുസമുഹതിനുള്ള തോന്നല്‍ മാറി. വി എസ്സും അഴിമാതികാരന്‍ എന്ന തോന്നല്‍ ഈ പൊതു സമുഹത്തില്‍ വളര്‍ന്നു വന്നു. ആ അഴിമതി വിരുത്വ വികാരം , സിപിഎം നേതാവും അഴിമാതികാരന്‍ എന്ന ചിന്ത പിറവത്തെ വോട്ടര്‍ മാരിലും വന്‍ സ്വാതീനം ഉണ്ടാക്കി ..അത് യു ഡി എഫ് നു വോട്ടായി മാറി ..അല്ലാതെ ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിക്ക് അവിടെ പ്രത്യക ''തരംഗം '' ഉണ്ടാക്കാനോ അത് വോട്ടു ആക്കാനോ കഴിഞ്ഞിട്ടില്ല . എല്ലാ കാലത്തെയും വ്യത്യസ്തമായി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്‌ ഗ്രൂപ്പ് കാര്‍ ''പാലം ''വലിക്കാതെ വോട്ടു പെട്ടിയില്‍ വീഴ്ത്താന്‍ ശ്രമിച്ചു. കേരളത്തിലെ കൊണ്ഗ്രെസ്സ് ചരിത്രം പരിശോധിച്ചാല്‍ എത്രമാത്രം ഗ്രൂപ്പ്‌ പ്രവര്‍ത്തനം നടത്തിയാലും കോണ്‍ഗ്രസ്‌ ഐ ' ഗ്രൂപ്പ്‌ എന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരിക്കലും ശ്രമിക്കില്ല ,മരിച്ചു ''എ ' ഗ്രൂപ്പ്‌ കാര്‍ എന്നും 'കേഡര്‍' സ്വഭാവത്തോടെ എതിര്‍ ഗ്രൂപ്പ്‌ കാരനെ അരിഞ്ഞ് വീഴ്താനെ ശ്രമിക്കാരുള്ളൂ ..
അതിനു വ്യക്തത്തെ കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ വിജയിച്ചു വന്ന എം എല്‍ എ മാരെ ശ്രദ്ധിച്ചാല്‍ മതി .
ഇപ്പോള്‍ പിറവത്തു ഉമ്മന്‍ ചാണ്ടിയുടെ നില നില്‍പ്പും ഗ്രൂപ്പിന്റെ വളര്‍ച്ചയും , ആണ് ഇവര്‍ ശക്തംമായി രംഗത്ത് വരാന്‍ കാരണം. ടി എം ജേക്കബ്‌ നെ എന്നും എതിര്‍ത്ത ഉമ്മന്‍ ചാണ്ടി , അദേഹത്തിന്റെ പുത്രസ്നേഹത്തില്‍ അല്ല അവിടെ അനുപ് ജയിക്കാന്‍ ആഹ്രഹിച്ചത് ..ഒരു പക്ഷെ യു ഡി എഫ് നു 80 നു മുകളില്‍ സീറ്റ്‌ നിയമ സബാ തിരെഞ്ഞെടുപ്പില്‍ കിട്ടുകയും ജേക്കബ്‌ ഇല്ലാതെ ഭരിക്കാന്‍ ഭുരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ടി എം ജേക്കബ്‌ നെ ഉമ്മന്‍ ചാണ്ടി മുന്‍പ് മാറ്റി നിര്‍ത്തിയ പോലെ മന്ത്രി സ്ഥാനത് നിന്നും മാറ്റി നിര്‍ത്തുമായിരുന്നു. ''അഴിമതി കാരന്‍ '' എന്ന ആരോപണം ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ വേട്ട ആടുന്നു ....ഇപ്പോഴും നിലനില്‍പ്പാണ് കൈച്ചിട്ടു ഇറക്കാന്‍ പറ്റാത്ത പിറവത്തെ കൂടെ കുട്ടിയത് ..
ഇവിടെ ഉമ്മന്‍ ചാണ്ടി ഫാക്ടര്‍ ഒരു വിജയ ഘടകം ആയിരുന്നില്ല ..മറിച്ച് പിടിച്ചു നില്‍ക്കാനും , ജീവന്‍ നിലനിര്‍ത്താനും ഉള്ള പോരാട്ടം ..അതിനു ഏതു തരത്തിലും ..എങ്ങനെയും വിജയം ..അതല്ലേ ''ഒരു തരത്തില്‍ സ്വന്തം ഗ്രൂപ്പിലെ ''ഫണ്ടിംഗ് ' ഫാക്ടര്‍ ബാബു വിനെ തിരെഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുകയും ''ബാബു ഫാക്ടര്‍ ' ഒഴുക്കിയതും ..സിപിഎം ആരോപണം ആണെങ്കിലും
കുറെ ഒക്കെ ''ബാബു ''പിറവത്തു ഒഴുകി ഇല്ലേ ?ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ്‌ കാര്‍ മനസിലാക്കിയാല്‍ നന്ന് , മറ്റുള്ള കോണ്‍ഗ്രസ്‌ കാറും ഈ പാര്‍ട്ടിയുടെ ഭാഗം എന്ന് ..
അങ്ങനെ ഒത്തൊരുമയോടെ തിരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം ഉറപ്പു ...നേരെ മറിച്ച് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത് രമേശ്‌ ചെന്നിത്തലയോ മറ്റു ഏതെങ്കിലും 'ഐ ' ഗ്രൂപ്പ് കാരന്‍ മുഖ്യമന്ത്രി ആയിരിക്കുകയും ..പിറവത്ത് തിരെഞ്ഞെടുപ്പ് നടക്കുകയും ചെയ്തിരുന്നു എങ്കില്‍ നൂര് ശതമാനം ഉറപ്പു ..പിറവത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോല്‍ക്കുമായിരുന്നു ..ഇവര്‍ എണ്ണയിട്ട അച്ചുപോലെ രാവും പകലും ഓടി നടന്നു വോട്ടു മറിക്കും..കേഡര്‍ ''പാര്‍ട്ടി പ്രവര്‍ത്തനം പോലെ കണക്കു കൃത്യം ആയി മറു പെട്ടിയില്‍ വോട്ടു വീഴ്ത്തി എതിര്‍ ഗ്രൂപ്പിനെ തകര്‍ക്കും. അവിടെ കോണ്‍ഗ്രസ്‌ വികാരം കാണിക്കില്ല ..അവരുടെ പ്രത്യേക അജണ്ട നടപ്പില്‍ വരുത്തും....
ഇവിടെ പിറവത്തെ വിജയം ഉമ്മന്‍ ചാണ്ടി യുടെ സ്വന്തം അക്കൌണ്ടില്‍ ആക്കുന്നവര്‍ മറ്റുള്ളവരെ ''പല്ലിളിച്ചു കാട്ടുന്നതിന് തുല്യം. പള്ളി തര്‍ക്കം ഒരു പക്ഷെ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഒരു പക്ഷം വോട്ടു ചെയ്യും എന്ന് ഭയപ്പെട്ടു , എന്നാല്‍ ടി എം ജേക്കബ്‌ ന്റെ മകന്‍ എന്നതും കത്തോലിക്കന്‍ എന്നതും രണ്ടു പക്ഷ പള്ളിക്കാരും യു ഡി എഫ് നു വോട്ടു ചെയ്തു . അതും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി അല്ല , സിപിഎം സഭക്ക് എതിരെ നടത്തി കൊണ്ടിരിക്കുന്ന പ്രചരണം ഒട്ടു മിക്ക വിശ്വാസികളും എതിര്‍ക്കുന്നു , ഒരു പക്ഷെ സിപിഎം പാര്‍ട്ടിയില്‍ ഉള്ള വിശ്വാസികള്‍ പോലും ''ക്രൈസ്തവ സഭയെ '' അവഹേളിക്കുന്ന പാര്‍ട്ടി നയത്തെ എതിര്‍ത്ത് വോട്ടു ചെയ്തിട്ടുണ്ടാവാം ..സിപിഎം നു വോട്ടു കഴിഞ്ഞ തവണ യിലും കുടുതല്‍ കിട്ടിയിട്ടുണ്ട് ,എങ്കിലും അത് കുടുതല്‍ ചേര്ക്ക പെട്ട പതിനായിരത്തില്‍ നിന്നാണ് ..അത് പോലെ ബി ജെ പി യുടെ ആയിരം വോട്ടു കുറവ് എങ്ങോട്ട് പോയി എന്നും നാം ചിന്തിക്കണം ..സിപിഎം നു എതിരായി എല്ലാ ഫക്ടരും ഒന്നിച്ചു ..അത് വോട്ടു ആയി യു ഡി എഫിന് കിട്ടി.

ആന്റണി എന്ന കറകളഞ്ഞ ''സംശുദ്ധ രാഷ്രീയ നേതാവിന്റെ 'അഴിമതി' രഹിത പ്രതി ച്ചായ വോട്ടായി മാറിയിട്ടുണ്ട് ..ഇപ്പോഴുംഅഴിമതിയെ മൃദു സമീപനത്തോടെ ഉമ്മന്‍ ചാണ്ടി നോക്കി കാണുന്നു എന്ന ഒരു സംശയം കേരളത്തിലെ പൊതു സമുഹത്തില്‍ നില നിക്കുന്നു എന്നത് വിസ്മരിക്കാന്‍ ആവില്ല . ആ സംശയ ദുരീഹരണം നടത്താന്‍ ഉണ്മ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ ..വ്യക്തികളെ കേന്ദ്രീകരിച്ചുള്ള രാഷ്രീയ നീക്കങ്ങള്‍ എന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് പരാജയം മാത്രം നല്‍കിയിട്ടുള്ളൂ ..മറിച്ച് കുട്ടായ , പ്രവര്‍ത്തനം എന്നും വിജയം നല്‍കിയിട്ടുണ്ട് . ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ ഗ്രൂപ്പ് മാത്രം ആണ് കോണ്‍ഗ്രസ്‌ എന്ന് ചിന്തിച്ചു വി എസ്സി നെ പോലെ ''വെട്ടി നിരത്താന്‍ '' ശ്രമിച്ചാല്‍ കേരളത്തിലും കൊണ്ഗ്രെസ്സ് മറ്റൊരു ബംഗാള്‍ കോണ്‍ഗ്രസ്‌ ആകാം... ഇനിയും അനുഭവം ഇവര്‍ക്ക് പാഠം ആകട്ടെ എന്ന് ആശംസിക്കാം ..വീണ്ടും ഈ കുട്ടായ പ്രവര്‍ത്തനം നെയ്യാറ്റിന്‍ കരയില്‍ കാണുമോ എന്ന് നോക്കാം !...

No comments:

Post a Comment