Saturday, March 24, 2012

Siby Sebastian: പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?

Siby Sebastian: പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?: പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ? വ്യക്തി പൂജ നടത്തിയ കാലത്ത് ഒന്നും കൊണ്ഗ്രെസ്സ് വിജയിച്ചിട്ടില്ല . യു ഡി എഫ് പ്രവര്‍ത്തകര...

Siby Sebastian: പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?

Siby Sebastian: പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?: പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ? വ്യക്തി പൂജ നടത്തിയ കാലത്ത് ഒന്നും കൊണ്ഗ്രെസ്സ് വിജയിച്ചിട്ടില്ല . യു ഡി എഫ് പ്രവര്‍ത്തകര...

പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?



പിറവം, വ്യക്തിയുടെ വിജയമോ ,അതോ പാര്‍ട്ടിയുടെയോ ?
വ്യക്തി പൂജ നടത്തിയ കാലത്ത് ഒന്നും കൊണ്ഗ്രെസ്സ് വിജയിച്ചിട്ടില്ല . യു ഡി എഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലെ വ്യക്തികളെ നോക്കി വോട്ടു ചെയ്യാന്‍ ശ്രമിച്ച കാലത്ത് എല്ലാം പാര്‍ട്ടി പരാജയപ്പെട്ടിട്ടുണ്ട് ..ഇതിലും വ്യക്തി പ്രഭാവം ഉള്ള കോണ്‍ഗ്രസിലെ എന്നും സ്മരിക്കുന്ന രാജീവ് ജി യുടെ കാലത്ത് പോലും പാര്‍ട്ടി വന്‍ തോല്‍വി നേരിട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയെ നോക്കി അല്ല പിറവത്തെ വോട്ടര്‍ മാര്‍ , വോട്ടു യു ഡി എഫ് നു നല്‍കിയത് ..രാഷ്ട്രീയം മാത്രം .എം ജെ ജേക്കബ്‌ നോട് എതിര്‍പ്പ് ഉണ്ടായിട്ടും അല്ല ,മറിച്ച് സിപിഎം പാര്‍ട്ടിയോട് ജനത്തിനുള്ള എതിര്‍പ്പ് , അവരുടെ നയത്തോടും ,ധാര്ഷ്ട്യത്തോടും ജനത്തിനുള്ള എതിര്‍പ്പ് ആണ് യു ഡി എഫ് നു വോട്ടായി മാറിയത്. അതില്‍ നിര്‍ണായക മായ ഘടകം വി എസ് അച്ചുധാനന്തനു എതിരെ വന്ന അഴിമതി കേസുകള്‍ , മകന്റെ നിയമന അഴിമതി , അദേഹത്തിന്റെ ഭരണത്തില്‍ നടപ്പിലാക്കിയ ചില , അഴിമതിയെന്ന് സംശയക്ക പെടുന്ന ഭുമി ഏറ്റെടുക്കല്‍ , ( വിമാനത്താവളം ) തുടങ്ങിയവ ഒക്കെ പൊതു സമുഹത്തില്‍ സിപിഎം നു എതിരെ കനത്ത എതിര്‍പ്പ് ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായി .സിപിഎം ആദ്യോഗിക പക്ഷത്തെ മുന്‍പ് തന്നെ ജനം തള്ളി കളഞ്ഞിരുന്നു ..പക്ഷെ അഴിമതിക്ക് എതിരെ ചിന്തിക്കുന്ന ഒരു പൊതു സമുഹം വളര്‍ന്നു വരുന്നു , അവര്‍ വി എസ് അഴിമാതികാരന്‍ അല്ല എന്ന് ചിന്തിച്ചിരുന്നു ..അതിനുള്ള ജന പിന്തുണ ആയിരുന്നു കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നു വന്‍ വിജയം ( എണ്ണത്തില്‍ യു ഡി എഫ് ജയിച്ചാലും ) നേടി കൊടുത്തത്. ആ അഴിമതി വിരുത്വ നേതാവ് എന്ന് വി എസ്സ് നോടുള്ള കേരളത്തിലെ പോതുസമുഹതിനുള്ള തോന്നല്‍ മാറി. വി എസ്സും അഴിമാതികാരന്‍ എന്ന തോന്നല്‍ ഈ പൊതു സമുഹത്തില്‍ വളര്‍ന്നു വന്നു. ആ അഴിമതി വിരുത്വ വികാരം , സിപിഎം നേതാവും അഴിമാതികാരന്‍ എന്ന ചിന്ത പിറവത്തെ വോട്ടര്‍ മാരിലും വന്‍ സ്വാതീനം ഉണ്ടാക്കി ..അത് യു ഡി എഫ് നു വോട്ടായി മാറി ..അല്ലാതെ ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിക്ക് അവിടെ പ്രത്യക ''തരംഗം '' ഉണ്ടാക്കാനോ അത് വോട്ടു ആക്കാനോ കഴിഞ്ഞിട്ടില്ല . എല്ലാ കാലത്തെയും വ്യത്യസ്തമായി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്‌ ഗ്രൂപ്പ് കാര്‍ ''പാലം ''വലിക്കാതെ വോട്ടു പെട്ടിയില്‍ വീഴ്ത്താന്‍ ശ്രമിച്ചു. കേരളത്തിലെ കൊണ്ഗ്രെസ്സ് ചരിത്രം പരിശോധിച്ചാല്‍ എത്രമാത്രം ഗ്രൂപ്പ്‌ പ്രവര്‍ത്തനം നടത്തിയാലും കോണ്‍ഗ്രസ്‌ ഐ ' ഗ്രൂപ്പ്‌ എന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരിക്കലും ശ്രമിക്കില്ല ,മരിച്ചു ''എ ' ഗ്രൂപ്പ്‌ കാര്‍ എന്നും 'കേഡര്‍' സ്വഭാവത്തോടെ എതിര്‍ ഗ്രൂപ്പ്‌ കാരനെ അരിഞ്ഞ് വീഴ്താനെ ശ്രമിക്കാരുള്ളൂ ..
അതിനു വ്യക്തത്തെ കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ വിജയിച്ചു വന്ന എം എല്‍ എ മാരെ ശ്രദ്ധിച്ചാല്‍ മതി .
ഇപ്പോള്‍ പിറവത്തു ഉമ്മന്‍ ചാണ്ടിയുടെ നില നില്‍പ്പും ഗ്രൂപ്പിന്റെ വളര്‍ച്ചയും , ആണ് ഇവര്‍ ശക്തംമായി രംഗത്ത് വരാന്‍ കാരണം. ടി എം ജേക്കബ്‌ നെ എന്നും എതിര്‍ത്ത ഉമ്മന്‍ ചാണ്ടി , അദേഹത്തിന്റെ പുത്രസ്നേഹത്തില്‍ അല്ല അവിടെ അനുപ് ജയിക്കാന്‍ ആഹ്രഹിച്ചത് ..ഒരു പക്ഷെ യു ഡി എഫ് നു 80 നു മുകളില്‍ സീറ്റ്‌ നിയമ സബാ തിരെഞ്ഞെടുപ്പില്‍ കിട്ടുകയും ജേക്കബ്‌ ഇല്ലാതെ ഭരിക്കാന്‍ ഭുരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ടി എം ജേക്കബ്‌ നെ ഉമ്മന്‍ ചാണ്ടി മുന്‍പ് മാറ്റി നിര്‍ത്തിയ പോലെ മന്ത്രി സ്ഥാനത് നിന്നും മാറ്റി നിര്‍ത്തുമായിരുന്നു. ''അഴിമതി കാരന്‍ '' എന്ന ആരോപണം ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ വേട്ട ആടുന്നു ....ഇപ്പോഴും നിലനില്‍പ്പാണ് കൈച്ചിട്ടു ഇറക്കാന്‍ പറ്റാത്ത പിറവത്തെ കൂടെ കുട്ടിയത് ..
ഇവിടെ ഉമ്മന്‍ ചാണ്ടി ഫാക്ടര്‍ ഒരു വിജയ ഘടകം ആയിരുന്നില്ല ..മറിച്ച് പിടിച്ചു നില്‍ക്കാനും , ജീവന്‍ നിലനിര്‍ത്താനും ഉള്ള പോരാട്ടം ..അതിനു ഏതു തരത്തിലും ..എങ്ങനെയും വിജയം ..അതല്ലേ ''ഒരു തരത്തില്‍ സ്വന്തം ഗ്രൂപ്പിലെ ''ഫണ്ടിംഗ് ' ഫാക്ടര്‍ ബാബു വിനെ തിരെഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുകയും ''ബാബു ഫാക്ടര്‍ ' ഒഴുക്കിയതും ..സിപിഎം ആരോപണം ആണെങ്കിലും
കുറെ ഒക്കെ ''ബാബു ''പിറവത്തു ഒഴുകി ഇല്ലേ ?ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ്‌ കാര്‍ മനസിലാക്കിയാല്‍ നന്ന് , മറ്റുള്ള കോണ്‍ഗ്രസ്‌ കാറും ഈ പാര്‍ട്ടിയുടെ ഭാഗം എന്ന് ..
അങ്ങനെ ഒത്തൊരുമയോടെ തിരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയം ഉറപ്പു ...നേരെ മറിച്ച് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത് രമേശ്‌ ചെന്നിത്തലയോ മറ്റു ഏതെങ്കിലും 'ഐ ' ഗ്രൂപ്പ് കാരന്‍ മുഖ്യമന്ത്രി ആയിരിക്കുകയും ..പിറവത്ത് തിരെഞ്ഞെടുപ്പ് നടക്കുകയും ചെയ്തിരുന്നു എങ്കില്‍ നൂര് ശതമാനം ഉറപ്പു ..പിറവത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോല്‍ക്കുമായിരുന്നു ..ഇവര്‍ എണ്ണയിട്ട അച്ചുപോലെ രാവും പകലും ഓടി നടന്നു വോട്ടു മറിക്കും..കേഡര്‍ ''പാര്‍ട്ടി പ്രവര്‍ത്തനം പോലെ കണക്കു കൃത്യം ആയി മറു പെട്ടിയില്‍ വോട്ടു വീഴ്ത്തി എതിര്‍ ഗ്രൂപ്പിനെ തകര്‍ക്കും. അവിടെ കോണ്‍ഗ്രസ്‌ വികാരം കാണിക്കില്ല ..അവരുടെ പ്രത്യേക അജണ്ട നടപ്പില്‍ വരുത്തും....
ഇവിടെ പിറവത്തെ വിജയം ഉമ്മന്‍ ചാണ്ടി യുടെ സ്വന്തം അക്കൌണ്ടില്‍ ആക്കുന്നവര്‍ മറ്റുള്ളവരെ ''പല്ലിളിച്ചു കാട്ടുന്നതിന് തുല്യം. പള്ളി തര്‍ക്കം ഒരു പക്ഷെ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ഒരു പക്ഷം വോട്ടു ചെയ്യും എന്ന് ഭയപ്പെട്ടു , എന്നാല്‍ ടി എം ജേക്കബ്‌ ന്റെ മകന്‍ എന്നതും കത്തോലിക്കന്‍ എന്നതും രണ്ടു പക്ഷ പള്ളിക്കാരും യു ഡി എഫ് നു വോട്ടു ചെയ്തു . അതും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി അല്ല , സിപിഎം സഭക്ക് എതിരെ നടത്തി കൊണ്ടിരിക്കുന്ന പ്രചരണം ഒട്ടു മിക്ക വിശ്വാസികളും എതിര്‍ക്കുന്നു , ഒരു പക്ഷെ സിപിഎം പാര്‍ട്ടിയില്‍ ഉള്ള വിശ്വാസികള്‍ പോലും ''ക്രൈസ്തവ സഭയെ '' അവഹേളിക്കുന്ന പാര്‍ട്ടി നയത്തെ എതിര്‍ത്ത് വോട്ടു ചെയ്തിട്ടുണ്ടാവാം ..സിപിഎം നു വോട്ടു കഴിഞ്ഞ തവണ യിലും കുടുതല്‍ കിട്ടിയിട്ടുണ്ട് ,എങ്കിലും അത് കുടുതല്‍ ചേര്ക്ക പെട്ട പതിനായിരത്തില്‍ നിന്നാണ് ..അത് പോലെ ബി ജെ പി യുടെ ആയിരം വോട്ടു കുറവ് എങ്ങോട്ട് പോയി എന്നും നാം ചിന്തിക്കണം ..സിപിഎം നു എതിരായി എല്ലാ ഫക്ടരും ഒന്നിച്ചു ..അത് വോട്ടു ആയി യു ഡി എഫിന് കിട്ടി.

ആന്റണി എന്ന കറകളഞ്ഞ ''സംശുദ്ധ രാഷ്രീയ നേതാവിന്റെ 'അഴിമതി' രഹിത പ്രതി ച്ചായ വോട്ടായി മാറിയിട്ടുണ്ട് ..ഇപ്പോഴുംഅഴിമതിയെ മൃദു സമീപനത്തോടെ ഉമ്മന്‍ ചാണ്ടി നോക്കി കാണുന്നു എന്ന ഒരു സംശയം കേരളത്തിലെ പൊതു സമുഹത്തില്‍ നില നിക്കുന്നു എന്നത് വിസ്മരിക്കാന്‍ ആവില്ല . ആ സംശയ ദുരീഹരണം നടത്താന്‍ ഉണ്മ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ ..വ്യക്തികളെ കേന്ദ്രീകരിച്ചുള്ള രാഷ്രീയ നീക്കങ്ങള്‍ എന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് പരാജയം മാത്രം നല്‍കിയിട്ടുള്ളൂ ..മറിച്ച് കുട്ടായ , പ്രവര്‍ത്തനം എന്നും വിജയം നല്‍കിയിട്ടുണ്ട് . ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെ ഗ്രൂപ്പ് മാത്രം ആണ് കോണ്‍ഗ്രസ്‌ എന്ന് ചിന്തിച്ചു വി എസ്സി നെ പോലെ ''വെട്ടി നിരത്താന്‍ '' ശ്രമിച്ചാല്‍ കേരളത്തിലും കൊണ്ഗ്രെസ്സ് മറ്റൊരു ബംഗാള്‍ കോണ്‍ഗ്രസ്‌ ആകാം... ഇനിയും അനുഭവം ഇവര്‍ക്ക് പാഠം ആകട്ടെ എന്ന് ആശംസിക്കാം ..വീണ്ടും ഈ കുട്ടായ പ്രവര്‍ത്തനം നെയ്യാറ്റിന്‍ കരയില്‍ കാണുമോ എന്ന് നോക്കാം !...

Thursday, March 22, 2012

Siby Sebastian: ഒരുമ ഉണ്ടേല്‍ ഉലക്കപ്പുറത്തും കിടക്കാം..ബാബു വന്ന...

Siby Sebastian: ഒരുമ ഉണ്ടേല്‍ ഉലക്കപ്പുറത്തും കിടക്കാം..ബാബു വന്ന...: പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചു എന്നാ ഒട്ടു മിക്ക യുവ ജന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇപ്പോള്‍ പരാതി പെടുന്നത്. പെന...

ഒരുമ ഉണ്ടേല്‍ ഉലക്കപ്പുറത്തും കിടക്കാം..ബാബു വന്നാല്‍ നെയ്യാറ്റിന്‍കരയും പോരുമോ ?



പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചു എന്നാ ഒട്ടു മിക്ക യുവ ജന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇപ്പോള്‍ പരാതി പെടുന്നത്. പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയെ ഞാനും പുര്‍ണമായി അന്ഗീകരിക്കുന്നില്ല , കാരണം പ്രായം ഉയര്‍ത്തിയ നടപടിയില്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളില്‍ സുതാര്യത ഇല്ലാ എന്നുള്ളതും പലതും മറച്ചു വെക്കുന്നു എന്നതും കൊണ്ടാണ്. പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ തൊഴില്‍ പ്രതീഷ വെച്ച് കാത്തിരിക്കുന്ന ഇരുപത്തി അയ്യായിരത്തോളം ചെറുപ്പക്കാരുടെ സര്‍ക്കാര്‍ ജോലി എന്നാ മോഹം ആണ് തകര്‍ന്നു വീഴുന്നത് .
അതുപോലെ തന്നെ PSC എഴുതി നിയമന ഉത്തരവ് കാത്തിരിക്കുന്ന ഒരു പാട് പേരുടെ സ്വപ്‌നങ്ങള്‍ ആണ് തകര്‍ന്നു വീഴുന്നത്. സര്‍ക്കാരും ,മണിയും , ഉണ്മ്മന്‍ ചാണ്ടിയും ഇരുട്ടുകൊണ്ട് സത്യത്തെ മറക്കാന്‍ നോക്കിയാലും സര്‍ക്കാര്‍ , PSC പരിശോധിച്ചാല്‍ അത് മനസിലാവും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌ കൊണ്ട് നിയമനം ഉത്തരവ് പ്രതീഷിചിരിക്കുന്ന ഒരുപാട് ഉദ്യോഗര്തികളുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നു വീഴും എന്ന് ഞാന്‍ പറഞ്ഞത് .
പെന്‍ഷന്‍ പ്രായവര്‍ധന ഉദ്യോഗാര്‍ഥികളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന സൂപ്പര്‍ ന്യൂമററി തസ്‌തികകളിലെ ഭൂരിഭാഗം നിയമനവും നേരത്തേ പൂര്‍ത്തിയായി. അടുത്ത ഒന്നരവര്‍ഷത്തേക്കു പി.എസ്‌.സി. വഴി കാര്യമായ നിയമനങ്ങള്‍ ഉണ്ടാകില്ല.മാര്‍ച്ച്‌ 31-നു വിരമിക്കേണ്ടിയിരുന്ന ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള സൂപ്പര്‍ ന്യൂമററി നിയമനങ്ങള്‍ 90 ശതമാനവും നേരത്തേ കഴിഞ്ഞെന്നു പി.എസ്‌.സി. രേഖകള്‍ പറയുന്നു. ശേഷിക്കുന്ന രണ്ടായിരത്തോളം തസ്‌തികകളിലേക്കുള്ള നിയമനം ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ഈ മാര്‍ച്ച്‌ 31-നു വിരമിക്കേണ്ടിയിരുന്ന ജീവനക്കാര്‍ പെന്‍ഷന്‍ പ്രായം ഒരുവര്‍ഷം കൂട്ടിയതിന്റെ ഫലമായി 56 തികയുമ്പോഴേ വിരമിക്കൂ. എന്നാല്‍ അവര്‍ക്കു പകരക്കാരെ സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ച്‌ കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിയമിച്ചുവരുകയാണ്‌.ഇത്തരത്തില്‍ നിയമനം ലഭിക്കുന്നവരാണ്‌ അടുത്തവര്‍ഷം വിരമിക്കുന്നവര്‍ക്കു പകരക്കാരാകുന്നത്‌. ഫലത്തില്‍ 2013 ഏപ്രില്‍ മുതല്‍ മാത്രമേ ഇനി സര്‍ക്കാര്‍ സര്‍വീസില്‍ വന്‍തോതില്‍ ഒഴിവുണ്ടാകൂ. ഈവര്‍ഷം വിരമിക്കേണ്ടിയിരുന്ന ജീവനക്കാരുടെ എണ്ണത്തിനു തുല്യമായ ജീവനക്കാരെ സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു നിയമിക്കുമെന്നാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്‌.എന്നാല്‍ മുഖ്യമന്ത്രി നേരിട്ടു നിയന്ത്രിക്കുന്ന പൊതുഭരണവകുപ്പില്‍ മാത്രം കഴിഞ്ഞ ഡിസംബര്‍ 12 വരെ 61 തസ്‌തികകളില്‍ സൂപ്പര്‍ ന്യൂമററി നിയമനം നടത്തി. കെ.എം. മാണിയുടെ ധനവകുപ്പില്‍ കഴിഞ്ഞ നവംബര്‍ 11 വരെ 10 തസ്‌തികകളിലേക്കും നിയമനം നടത്തിയതായി പി.എസ്‌.സി. രേഖകള്‍ വ്യക്‌തമാക്കുന്നു. ഒരിക്കല്‍ സൃഷ്‌ടിച്ച സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ വീണ്ടും സൃഷ്‌ടിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാന്‍ പറ്റാത്തതാണെന്നു പി.എസ്‌.സിയും അനൗദ്യോഗികമായി വ്യക്‌തമാക്കുന്നു.മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ച്‌ 31-നു മാത്രമേ വിരമിക്കല്‍ ഉണ്ടായുള്ളൂവെങ്കിലും ജനനത്തീയതി കണക്കാക്കി ഓരോ മാസവും പെന്‍ഷന്‍ പ്രായം കഴിഞ്ഞ ജീവനക്കാരുടെ പട്ടിക തയാറാക്കിയാണു പകരക്കാരെ നിയമിച്ചിരുന്നത്‌. കേരളത്തിലെ ഇടതുപക്ഷ യുവജന സംഘടനകള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനു എതിരെ ആക്രമണ സമരത്തിന്റെ പോര്മുഖത്തില്‍ ആണ് ! ഇത് ശരിയല്ല ..ന്യാമായി പ്രതിഷേധിക്കാനും പ്രതികരിക്കാനും ന്യായമായ് അവകാശങ്ങള്‍ നേടി എടുക്കാനും സമരം നടത്തുന്നത് നന്ന് , അതിനു കുറെ പേരെ സമരം നടത്തിച്ചു തല്ലു കൊള്ളിക്കുന്ന്തും ,ചോര ചിന്തുന്നതും ,കുറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും , സര്‍ക്കാര്‍ മുതലും തല്ലി തകര്‍ക്കുന്നതും നിങ്ങളുടെ ലക്ഷ്യത്തില്‍ എത്തിക്കുമോ ? ഒരിക്കലും ഇല്ല ..ഇടതു പക്ഷവും , ഇടതു പക്ഷ യുവ ജന സംഘടനകളും ഇനിയും മറന്നു പോകുന്ന ഒരു കാര്യം അത്തരം സമരങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ജനം പണ്ടേ തള്ളികളഞ്ഞിരിക്കുന്നു..
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം വന്ന അന്നേ ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ പറഞ്ഞിരുന്നു നിലവില്‍ മനുഷ്യന്റെ ആയുര്‍ ദൈര്‍ഹ്യം ഉയര്‍ന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതില്‍ തെറ്റില്ല , പക്ഷെ അതെ പോലെ തന്നെ PSC അപേഷാ പ്രായ പരിധി 45 ഉയര്‍ത്തണം എന്ന്.ഇതിനു കാരണം നല്ല വിദ്യാഭ്യാസ യോഗ്യത നേടി , പുറത്തു വരുന്ന കുറെ ആള്‍ക്കാര്‍ക്ക് എങ്കിലും പ്രായ പരിധി ഒരു പ്രശ്നം ആകുന്നു .

സന്തോഷം എന്ന് പറയട്ടെ ഇന്നലെ കെ പി സി സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത് PSC അപേഷകരുടെ പ്രായ പരിധി 37 ആക്കണം എന്നും , അത് 40 ആക്കിയാല്‍ അത്രയും നന്ന് എന്നാണു. PSC അപേക്ഷ പ്രായ പരിധി ഉയര്‍ത്തണം എന്ന് രമേശ്‌ ചെന്നിത്തല നിയമ സഭയില്‍ ആണ് ആവശ്യ പ്പെട്ടത് .
ഇന്ന് അതിനെ ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചു ! എന്തൊരു സ്പീട് ....
നടപടി ഉടന്‍ വന്നു ...ഇന്ന് !..''പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 36 വയസായി ഉയര്‍ത്തി. ധനമന്ത്രി കെ എം മാണിയാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌ . അധ്യാപകര്‍ക്ക്‌ സ്വയംവിരമിക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്‌ . ആരോഗ്യ മേഖലയില്‍ 990 ഒഴിവുകള്‍ സൃഷ്‌ടി ച്ചതായും മാണി അറിയിച്ചു. പെന്‍ഷന്‍ പ്രായം ഒരു വര്ഷം ഉയര്‍ത്തിയതിനെ അങ്ങനെ കോമ്പെന്‍സെറ്റ് ചെയ്തു !..സര്‍ക്കാരിന്റെ ഈ നയത്തെ നമുക്ക് കയ്യടി ഓടെ അംഗീകാരം കൊടുക്കാം ..ഒരു വര്ഷം ഉയര്‍ത്തി കൊടുത്തത് യുവ ജന ങ്ങള്‍ക്ക് ഗുണം ചെയ്യും .ഇതേ അവസരത്തില്‍ യുവജനങ്ങളുടെ ക്ഷേമം ..അവര്‍ക്ക് വേണ്ടി കണ്ണീര്‍ ഒഴുക്കുന്ന യുവജന രാഷ്ട്രീയ നേതാക്കള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ എതിര്‍ത്തു സര്‍ക്കാര്‍ മുതല്‍ തല്ലി തകര്‍ത്ത് സമരം ചെയ്യാതെ എല്ലാവരും ഒറ്റ കെട്ടായി PSC അപേക്ഷ പ്രായം ഉയര്‍ത്താന്‍ സമരം ചെയ്തു കൂടെ ?..ഇവിടെ നമുക്ക് ഭരണ പക്ഷത്തിനും , പ്രതി പക്ഷത്തിനും ഒന്നായി നില്‍ക്കാം ..ഇതേ ആവശ്യം ഒന്നിച്ചു ആവശ്യ പെട്ടാല്‍ ഒരു പക്ഷെ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം തീരുമാനം എടുത്താല്‍ അതെല്ലേ നമുക്ക് കുടുതല്‍ നല്ലത് ? സര്‍ക്കാര്‍ വേണമെങ്കില്‍ പെശന്‍ പ്രായം ഒരു അറുപതു ആക്കി ഉയര്‍ത്തട്ടെ ..അനുഭവ സമ്പത്തുള്ള കുറെ സര്‍ക്കാര്‍ ജീവനകാരെ കുറച്ചു കുടുതല്‍ കാലം നമുക്ക് ഉപയോഗിക്കാമല്ലോ !..യുവജന നേതാക്കളെ , നിങ്ങളുടെ യുവജന സ്നേഹം ആദ്മാര്ത്വത ഉണ്ടെങ്കില്‍ ഇതിനായി ഒന്നിക്കൂ ...പോരാട്ട വീര്യത്തോടെ ഇത് നേടി എടുക്കാന്‍ പി സി വിഷ്ണുനാഥ് , ടി വി രാജേഷ്‌ ..തുടങ്ങിയ എല്ലാ യുവജന നേതാക്കളും രംഗത്ത് വരുമോ ?
കാത്തിരുന്നു കാണാം ..ഒത്തുപിടിച്ചാല്‍ പിറവം മാത്രമല്ല ശെല്‍വരാജ് പോലും കൂടെ പോരും എന്ന് നാം തെളിയിച്ചതല്ലേ !...?
പിറവത്ത് ബാബു ' എന്നാല്‍ മദ്യം എന്നാ ഇടതുപക്ഷം പറയുന്നത് ! ''ബാബു വന്നാല്‍ നെയ്യാറ്റിന്‍കരയും കൂടെ കുടുമോ എന്ന ഇടതു ,വലതന്‍മാര്‍ക്ക് പരീക്ഷണം നടത്താന്‍ അവസരം ഒരുങ്ങട്ടെ എന്ന് ആശംസിക്കാം ..വേണമെങ്കില്‍ ആ മലമ്പുഴയിലും ഒരു അവസരത്തിനായി നമുക്ക് കാത്തിരിക്കാം...
********************************
സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.http://www.sibysebastianpezhumkattil.blogspot.com/2012/03/psc-45.html







Monday, March 19, 2012

Siby Sebastian: സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.

Siby Sebastian: സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.: സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം. സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കിയ സ്ഥിതിക്ക് സര്‍ക്കാര്‍ സര്‍വീസിലേക്...

സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.



സര്‍ക്കാര്‍ സര്‍വീസ്, PSC അപേഷ പ്രായം 45 ആക്കണം.
സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കിയ സ്ഥിതിക്ക് സര്‍ക്കാര്‍ സര്‍വീസിലേക്ക് അപെഷികേണ്ട പ്രായം 45 ആയി ഉയര്‍ത്തണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കു എതിരെ ശബ്തം ഉയര്‍ത്തുന്ന യുവജന സ്നേഹികള്‍ ആയ കേരളത്തിലെ യൂത്തന്‍ പ്രവര്‍ത്തകര്‍ ഈ കാര്യത്തില്‍ ഒന്നിച്ചു നിന്ന് പോരാട്ടം നടത്താന്‍ തയ്യാറാകുമോ ? ഭരണകക്ഷി പാര്‍ട്ടിയുടെ യൂത്ത് നേതാവ് പി സി വിഷ്ണുനാഥ് എം എല്‍ എ യും , പ്രതിപക്ഷ യുവ ജന നേതാവ് ടി വി രാജേഷ്‌ എം എല്‍ എ , യും മുസ്ലീം യൂത്ത് നേതാവ് ഷാജിയും , മറ്റെല്ലാ പാര്‍ട്ടികളുടെയും യൂത്ത് നേതാക്കള്‍ ഒന്ന് ചേര്‍ന്ന് ഈ വിഷയം നേടി എടുക്കാന്‍ ''ഒരു മേയ്യായി രംഗത്ത് വരുമോ ?
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌ പുന പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട പി സി വിഷ്ണു നാഥ് , പറഞ്ഞ കാര്യത്തില്‍ ആദ്മാര്തത ഉണ്ടെങ്കില്‍ അത് നേടി എടുക്കാന്‍ തയ്യാറാകണം. , അല്ല എങ്കില്‍ സര്‍ക്കാര്‍ സര്‍വീസ് ലേക്ക് നിച്ചയിച്ചിരിക്കുന്ന പ്രായ പരിതി 45 ആക്കി ഉയര്‍ത്താന്‍ നടപടി എടുക്കണം. നിങ്ങളുടെ യുവ ജന പ്രേമം സത്യം ആണെകില്‍ ഈ തീരുമാനം സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കണം. പണ്ട് എ കെ ആന്റണി ഒക്കെ യൂത്ത് കോണ്‍ഗ്രസ്‌ നേതൃത്തത്തില്‍ ഇരുന്നപ്പോള്‍ ഭരണ പക്ഷത്തെ തെറ്റായ നയങ്ങള്‍ക്ക് എതിരെ സമരം നടത്തിയ പാരമ്പര്യം ഉണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‌ ..ഇന്ന് വെറും ഗ്രൂപ്പ്‌ ''താങ്ങായി '' യൂത്ത് കോണ്‍ഗ്രസ്‌ കെ എസ് യു പ്രസ്ഥാനങ്ങള്‍ മാറിയോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു .അതുപോലെ തന്നെ ഭരണം ഇല്ലാത്തപ്പോള്‍ മാത്രം കേരളത്തില്‍ കാണുന്ന ഒരു യുവ ജന പ്രസ്ഥാനം ആയി DYFI യെ ജനം കണ്ടു തുടങ്ങി. നേരും നെറിയും നമ്മുടെ രാഷ്ട്രീയ കേരളത്തില്‍ വളരെ അകലെ മാത്രം !..ഭരിക്കുന്ന കഷികളുടെ താങ്ങല്‍ 'പ്രസ്ഥാനങ്ങള്‍ ആയി ചുരുങ്ങിയിരിക്കുന്നു. തിമിരം ബാധിച്ച രാഷ്ട്രീയ യുവ ജന നേതൃത്വം ആയി മാറിയോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.ആയുസ് ദൈര്‍ഹ്യം ഉയര്‍ന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കൊടുക്കുന്നതില്‍ തെറ്റില്ല , എന്നാല്‍ അതുപോലെ തന്നെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉള്ള നിയമനത്തിന്റെ പ്രായ പരിതിയും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം...

Siby Sebastian: ശെല്‍വ രാജ് നെ ചുമക്കേണ്ട - മുരളി

Siby Sebastian: ശെല്‍വ രാജ് നെ ചുമക്കേണ്ട - മുരളി: ശെല്‍വ രാജ് നെ ചുമക്കേണ്ട - മുരളി നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും ...

ശെല്‍വ രാജ് നെ ചുമക്കേണ്ട - മുരളി



ശെല്‍വ രാജ് നെ ചുമക്കേണ്ട - മുരളി
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ.മുരളീധരന്‍. കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ ധാരാളം പേരുണ്ടെന്നും സെല്‍വരാജിനെ ചുമക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുരളിയെ പോലെ ആര്‍ജവത്വം ഉള്ള രാഷ്ട്രീയ നേതൃത്വം വേണം. അധികാര കസേരയുടെ ഉറപ്പില്‍ ,ജനരോഷം ഭയക്കുന്ന ചില രാഷ്ട്രീയ കാപട്യങ്ങള്‍ ചാക്കിട്ടു പിടിക്കലും മറ്റും നടത്തും.... അവിടെ ശെ ല്‍വ രാജ് തന്നെ മത്സരിക്കും ! അദേഹം ഉമ്മന്‍ ചാണ്ടി ഗ്രൂപ്പില്‍... ചേരും !..കൊണ്ഗ്രെസ്സ് കാര്‍ പോസ്റ്റര്‍ ഒട്ടിക്കും!..ഇവിടെ അഴിമതിയെ തലോടുന്ന ഒരു ഭരണ പക്ഷം ! അതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം !അഴിമതിയെ എതിര്‍ത്ത് ജീവന്‍ ബലി കൊടുക്കേണ്ടി വന്ന മലബാര്‍ സിമന്റസിലെ ശശീന്ദ്രന്‍ ന്റെ കേസില്‍ അഴിമതി കാരെ സംരക്ഷിക്കുന്ന നയം ആണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് വി എം സുധീരന്‍ ആരോപിച്ചു !. അതിനു മറുപടി കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാര്‍ ആണോ ? സത്യം പറയുന്ന കോണ്‍ഗ്രസുകാരെ കമ്മ്യൂണി സ്റ്റ് ആക്കി ചിത്രീകരിക്കുന്നവര്‍ ,അല്ലെങ്കില്‍ കോണ്‍ഗ്രസ്‌ വിരുത്തര്‍ എന്നൊക്കെ ചിത്രീകരിക്കുന്നതു രാഷ്ട്രീയ കാപട്യങ്ങള്‍ ആണ് !ഇത്തരക്കാര്‍ക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയോട് അല്ല , പാര്ട്ടിയിലുടെ കിട്ടുന്ന അധികാരത്തോട് ആണ് പ്രേമം !.ഇപ്പോള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി യുവജന വഞ്ചന കുടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയിരിക്കുന്നു ...ഇടതു പക്ഷ ജനദ്രോഹ സര്‍കാരിനെ താഴെ ഇറക്കി ഒരു ജനപക്ഷ സര്‍ക്കാരിനെ സ്വപനം കണ്ട കേരളത്തിലെ ജനങ്ങള്‍ കബളിപ്പിക്ക പെട്ടിരിക്കുന്നു ! ...
ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ്‌ കാരന്‍ യുവ ജന നേതാവ് പി സി വിഷ്ണുനാഥ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌ പുന പരിശോധിക്കണം
എന്ന് പറഞ്ഞിരിക്കുന്നു !..ഈ വാക്കില്‍ ആദ്മാര്തത ഉണ്ടെങ്കില്‍ ഈ ബജറ്റ് തീരുമാനത്തിന് എതിരെ യൂത്ത് കോണ്‍ഗ്രസ്‌ കാര്‍ സമരം
ചെയ്യുമോ ? ഈ തീരുമാനത്തെ മാറ്റുമോ ? കേരളത്തിലെ യുവജനത്തോട് മറുപടി നല്‍കാന്‍ പി സി വിഷ്ണുനാഥ് തയ്യാറാകുമോ ?

Wednesday, March 14, 2012

Siby Sebastian: യാദവന്‍ വരുന്നു , ഇന്ത്യ യുടെ ആദ്മാവി ലുടെ...

Siby Sebastian: യാദവന്‍ വരുന്നു , ഇന്ത്യ യുടെ ആദ്മാവി ലുടെ...: യാദവന്‍ വരുന്നു , ഇന്ത്യ യുടെ ആദ്മാവി ലുടെ... ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നു എന്ന് ചിന്തിപ്പിക്കുന്ന ഇന്ത്യുടെ ആദ്മാവ്‌ ആയ യു...

യാദവന്‍ വരുന്നു , ഇന്ത്യ യുടെ ആദ്മാവി ലുടെ...



യാദവന്‍ വരുന്നു , ഇന്ത്യ യുടെ ആദ്മാവി ലുടെ...

ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നു എന്ന് ചിന്തിപ്പിക്കുന്ന ഇന്ത്യുടെ ആദ്മാവ്‌ ആയ യു പി ഭരിക്കാന്‍ മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് എത്തുന്നു . മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന കപട രാഷ്ട്രീയ വിരോധികള്‍ക്ക് എതിര്‍ക്കാന്‍ വാക്കുകള്‍ ഇല്ലാത്ത തരത്തില്‍ നന്നായി രാഷ്ട്രീയ ഹോം വര്‍ക്ക് നടത്തി യു പി സംസ്ഥാനത്തെ എസ പി യുടെ സ്വന്തം കൈകളില്‍ എത്തിച്ചത് ഈ കുശാഗ്ര ബുദ്ധി ക്കാരനായ എഞ്ചിനീയര്‍ നടത്തിയ രാഷ്ട്രീയ പഠനത്തിന്റെ പ്രതിഫലനം ആണ് .ഇവിടെ രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ്‌ യുവ നേതാവിന് രാഷ്ട്രീയ പരാജയം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന കൊണ്ഗ്രെസ്സ് വിരോധികള്‍ക്ക് ആഹ്ലാദിക്കാന്‍ വക ഉണ്ട് എങ്കിലും, രാഷ്ട്രീയ മായി ഒന്നുമില്ലാത്ത സ്ഥലത്ത് കൊണ്ഗ്രെസ്സിന്റെ വോട്ടിംഗ് ശതമാനം പതിനേഴില്‍ എത്തിച്ചത് രാഹുല്‍ എന്ന യൂത്ത് ഐകണ്‍ തന്നെ ആണ് . പാര്‍ട്ടിയുടെ യാതൊരു മെഷിനറിയും ഇല്ലാതാ യു പി യില്‍ കനത്ത നാണ കേടില്‍ നിന്നും കൊണ്ഗ്രെസ്സിനെ രക്ഷിച്ചത്‌ രാഹുല്‍ ആണ് എന്നത് രാഷ്ട്രീയ എതിരാളികള്‍ വരെ സമ്മതിക്കും എന്നതില്‍ സംശയം ഇല്ല .എങ്കിലും കൊണ്ഗ്രെസ്സിനെ ഹൈ ജാക്ക് ചെയ്യുന്ന കണ്ണും കാതും കേള്‍ക്കാനാവാത്ത പാര്ര്ടിയെ കൈപിടിയില്‍ ഒതുക്കി വെച്ച് കൊണ്ടിരിക്കുന്ന ജന പിന്തുണ ഇല്ലാത്ത ''കോമരങ്ങളെ ' എഴുതി തള്ളി 'യുവ പ്രതീഷകള്‍ക്ക് നേതൃ നിരയില്‍ സ്ഥാനം നല്‍കി കൊണ്ഗ്രെസ്സിനെ പുതിയ നേതൃത്വത്തിലേക്ക് എത്തിക്കാന്‍ യു പി യിലെ പരാജയം കൊണ്ഗ്രെസ്സ് പാര്‍ട്ടിക്ക് ഒരു പുനര്‍ ചിന്തനത്തിനു തിരികോളുത്തുമോ..? ഉമ്മന്‍ ചാണ്ടി യെ പോലുള്ള രാഹുല്‍ വിരോധികള്‍ക്ക് ആഹ്ലാദിക്കാന്‍ യു പി തിരെഞ്ഞെടുപ്പ് ഫലം കാരണമാകാം . രാഹുല്‍ ഗാന്ധി തുടങ്ങി വെച്ച പാര്‍ട്ടി തിരെഞ്ഞെടുപ്പുകളെ അട്ടി മറിക്കാന്‍ ഈ പരാജയത്തെ ഉയര്‍ത്തി കാട്ടാന്‍ ഈ രാഷ്ട്രീയ കാപട്യങ്ങള്‍ രംഗത്ത് വരും എന്നതില്‍ സംശയം ഇല്ല .എങ്കിലും അഴിമതിക്ക് എതിരായി രാഹുല്‍ ഗാന്ധിയെ പോലുള്ള യുവ നേതാകളുടെ സന്ധിയില്ലാ സമരങ്ങള്‍ ''അഴിമതിയെ '' മൃദു സമീപനത്തോടെ നോക്കി കാണുന്ന ചില രാഷ്ട്രീയ കാപട്യങ്ങളെ ജനം തിരിച്ചറിഞ്ഞു കൊണ്ട്, തിരെഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നു എങ്കിലും,.. ''പിടിച്ചു നില്‍ക്കാന്‍ വേണ്ടി ''നെറികെട്ട '' രാഷ്ട്രീയ ഷണ്ടത്തങ്ങളിളുടെ അധികാരത്തെ പിടിച്ചു നിര്‍ത്തിയാലും, ഒരു നാള്‍ എല്ലാം പുറം ലോകം അറിയും . അന്ന് ഇവര്‍ രാഷ്ട്രീയ വന വാസമോ , തടവറ കളിലോ എത്തും . ഈ കാപട്യങ്ങ ളുടെ ഇരട്ട താപ്പു പുറത്തു വരുമ്പോള്‍ .. ഇവര്‍ക്ക് നേരെ ജനം കാര്‍ക്കിച്ചു തുപ്പും . അന്തിമ ജയം എന്നും അഴിമതി രഹിത പോരാട്ടത്തിനു മാത്രം ആയിരിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.അതുവരെ ഈ ''കോമരങ്ങളെ ''നമുക്ക് സഹിക്കേണ്ടി വരും ....അത് വരെ ''വിലകൊടുത്തും ..നെറികേട് കാട്ടിയും ..ചതിച്ചും വഞ്ചിച്ചും നേടുന്ന ''അധികാരത്തെ നമുക്ക് സഹിക്കാം. ...