Thursday, December 1, 2011

വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?

വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?
വിവാദ വ്യവഹാരി നന്ദ കുമാറും വി എസ് അച്ചുധാനന്തനും തമ്മില്‍ എന്ത് ബന്ധം ?..പിള്ള കേസ് വിധി ചമാച്ചുണ്ടാക്കിയതോ ?നന്ദകുമാറും പൊളിറ്റിക്കല്‍ നേതാകളും തമ്മില്‍ എന്ത് ബന്ധം ?..കുഞ്ഞാലിക്കായും ഇയാളും തമ്മില്‍ എന്ത് ബന്ധം ?..
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ കെ ജി യുടെ നേരെ ഉള്ള അഴിമതി ആരോപണവും പുകഞ്ഞു നാറി കത്തി കയറി കൊണ്ടിരുന്നപ്പോള്‍ ആ വിഷയത്തെ ടൈവേര്‍ട്ട് ചെയ്യാന്‍ ഒരു വിധി ഉടന്‍ പുറത്തു വിട്ടു എന്ന് അങ്ങ് ഡല്‍ഹി കേന്ദ്രത്തിലെ ചില നിയമ വിദക്തെര്‍ 'രഹസ്യം '' പറയുന്നത്
ശരിയാണോ ?. കെ ജി ബി കേസ് തിരിക്കാന്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ള ജഡ്ജിനെ കണക്ട് ചെയ്തു ജൂഡിഷരിയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ശരിയോ ?...ആകെ അട്ടര്‍ കോണ്ഫു ഷന്‍ ?.....
സജിത്ത് പരമേ ശരന്‍ മംഗളത്തില്‍ എഴിതിയ റിപ്പോര്‍ട്ടു ചുവടെ ചേര്‍ക്കുന്നു ..ഇത് ഷെയര്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ഈ ബ്ലോഗ്‌ ലുടെ
എന്റെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുന്നു ..വായിച്ചാ ശേഷം നിങ്ങളുടെ അഭിപ്രായം രേഹപ്പെടുതുമല്ലോ ...



വിവാദ വ്യവഹാരദല്ലാള്‍ ടി.ജി. നന്ദകുമാറിന്റെ ന്യൂഡല്‍ഹിയിലെ മേല്‍വിലാസം എ.ഐ.എ.ഡി.എം.കെ. നേതാവും രാജ്യസഭാ എം.പിയുമായ ഡോ. മൈത്രേയന്റെതാണെന്നു സൂചന. ''96 സൗത്ത്‌ അവന്യൂ ന്യൂഡല്‍ഹി 110011''എന്നതാണു നന്ദകുമാറിന്റെ ന്യൂഡല്‍ഹിയിലെ മേല്‍വിലാസം. രാജ്യസഭാ എം.പി. എന്ന നിലയില്‍ ഡോ. മൈത്രേയന്റെ ഔദ്യോഗിക വസതിയുടെ മേല്‍വിലാസമാണിത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി മൈത്രേയന്‍ ഇവിടെയാണു താമസിക്കുന്നത്‌. സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ ആയിരുന്ന ജസ്‌റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണനുമായുള്ള ബന്ധമാണു ടി.ജി. നന്ദകുമാറിന്റെ പേരില്‍ ശക്‌തമായ ആരോപണങ്ങള്‍ ഉയരാന്‍ കാരണം. ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയെ ശിക്ഷിക്കാന്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനുവേണ്ടി സുപ്രിംകോടതി ജഡ്‌ജിമാരെ നന്ദകുമാര്‍ സ്വാധീനിച്ചു എന്ന ആരോപണവും ശക്‌തമായി നിലനില്‍ക്കുന്നു. ഇക്കാര്യം നന്ദകുമാര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ജഡ്‌ജിമാരുമായുളള അവിശുദ്ധബന്ധം വ്യക്‌തമാക്കുന്ന ധാരാളം വിവരങ്ങള്‍ നന്ദകുമാര്‍തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.ഐസ്‌ക്രീ പാര്‍ലര്‍ കേസില്‍ മന്ത്രി കുഞ്ഞാലികുട്ടിക്കൊപ്പം ഹൈക്കോടതി ജഡ്‌ജി സുഭാഷ്‌ റെഡ്‌ഡിയെ കാണാന്‍ താന്‍ പോയിരുന്നതായി നന്ദകുമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുസമ്മതിച്ചിട്ടുണ്ട്‌. വ്യവസായിയായ വി.എം. രാധാകൃഷ്‌ണനും അന്ന്‌ ഒപ്പമുണ്ടായിരുന്നു. തന്നെ രക്ഷിക്കണമെന്നു കുഞ്ഞാലിക്കുട്ടി കേണപേക്ഷിച്ചിട്ടും 'സമയം കഴിഞ്ഞുപോയി' എന്ന മറുപടിയാണു ജസ്‌റ്റീസ്‌ സുഭാഷ്‌ റെഡ്‌ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായതത്രേ. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ജഡ്‌ജിയെകാണാന്‍ നന്ദകുമാര്‍ പോയത്‌ മധ്യസ്‌ഥതക്കല്ലാതെ എന്തിനാണെന്നുള്ളതാണ്‌ ഉത്തരമില്ലാത്ത ചോദ്യം. ആ നിലയ്‌ക്കു താന്‍ ഇതുവരെ ആര്‍ക്കുവേണ്ടിയും ജഡ്‌ജിമാരെ സ്വാധീനിക്കാന്‍ പോയിട്ടില്ലെന്നുള്ള നന്ദകുമാറിന്റെ ഭാഷ്യം അടിസ്‌ഥാനരഹിതമാണെന്നു വ്യക്‌തമാണ്‌.സംസ്‌ഥാനത്ത്‌ റിലയന്‍സ്‌ ഫ്രഷ്‌ തുടങ്ങാന്‍ പലതവണ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നുവെന്നു നന്ദകുമാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രി ആയതു മുതലാണു വി.എസുമായുള്ള പരിചയം. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായുള്ള ബന്ധമാണ്‌ വിവാദമായ മറ്റൊരു ആരോപണം. കൂടാതെ എല്‍.ഡി.എഫ്‌. നേതാക്കളെക്കാള്‍ അടുത്തബന്ധം യു.ഡി.എഫ്‌. നേതാക്കളുമായി തനിക്കുണ്ടെന്നും സമ്മതിക്കുന്നു. അടുത്തിടെ വിമാനയാത്രക്കിടയില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുമായി സംസാരിച്ചതായും നന്ദകുമാര്‍ വ്യക്‌തമാക്കി.-
സജിത്ത്‌ പരമേശ്വരന്‍


1 comment: