Friday, December 23, 2011

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .അല്ലയോ മുഖ്യ മന്ത്രീ , കുട്ടികളുടെ പ്രവേശന രജിസ്റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റെര്...

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .അല്ലയോ മുഖ്യ മന്ത്രീ , കുട്ടികളുടെ പ്രവേശന രജിസ്റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റെര്...

ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .




ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .അല്ലയോ മുഖ്യ മന്ത്രീ , കുട്ടികളുടെ പ്രവേശന രജിസ്റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റെര്മാര്‍ക്ക് കൊടുത്തത് നല്ലകാര്യം , ഇനി ഒരു ഹെഡ് മാസ്റ്റെര്‍ക്ക് മാത്രം കൈകുലി കൊടുത്താല്‍ മതിയല്ലോ ..പാവം ജനത്തെ വലയ്ക്കുന്ന ഒരു കാര്യം അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ അവസരം ഉപയോഗിക്കട്ടെ . സര്‍ക്കാരിന്റെ ചുവടെ കൊടുക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു അതോടൊപ്പം ഒരു കുറിപ്പും ..
സ്‌കൂള്‍ കുട്ടികളുടെ പ്രവേശന രജിസ്‌റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ്‌മാസ്‌റ്റര്‍മാര്‍ക്ക്‌ .ഒന്നുമുതല്‍ പത്താംക്‌ളാസ്‌ വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശന രജിസ്‌റ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അധികാരം അതത്‌ സ്‌കൂളിലെ ഹെഡ്‌മാസ്‌റ്റര്‍ക്ക്‌ നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ അറിയിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച്‌ അന്തിമ അനുമതി നല്‍കി. വിദ്യാഭ്യാസ നിയമപ്രകാരം കുട്ടികളുടെ പേര്‌, മതം, ജനനത്തീയതി എന്നിവ അഡ്‌മിഷന്‍ രജിസ്‌റ്ററില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ തിരുത്തുന്നതിന്‌ സര്‍ക്കാര്‍ വിജ്‌ഞാപനം ആവശ്യമായിരുന്നു. മുന്‍ സര്‍ക്കാര്‍ അസാധാരണ വിജ്‌ഞാപനം വഴി ആ ചുമതല ജില്ലഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച്‌ നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നാണ്‌ ചുമതല ഹെഡ്‌മാസ്‌റര്‍ക്ക്‌ കൈമാറുന്നത്‌.
___________________________________________________________________________________________

തന്റെതല്ലാത്ത കാരണത്താല്‍ ബര്‍ത്ത് സെര്ടി ഫിക്ക റ്റു രജിസ്റ്റര്‍ ചെയ്യതതുമുലമോ , തെറ്റായി ചേര്‍ത്തത് മുലമോ കഷ്ടത അനുഭവിക്കുന്ന
ഒരു പാട് ജനങ്ങള്‍ ഉണ്ട് . അതില്‍ പ്രധാനം പ്രവാസികള്‍ ആണ് , അവര്‍ക്ക് ,പ്രവാസി രാജ്യത്തു പല ആവശ്യങ്ങള്‍ക്കും ലോങ്ങ്‌ ബര്‍ത്ത്
സെര്ടിഫിക്ക റ്റു ആവശ്യ മാണ് താനും . വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രജിസ്റ്റര്‍ തപ്പാന്‍ അവിടെ യുള്ള ഏമാന്‍ മാര്‍ക്ക് കൈമണി കൊടുത്താല്‍ മാത്രം പോരാ , മുന്തിയ തരം മദ്യവും കാഴ്ച വെക്കണം
, പ്രവാസി ആണ് എന്നറിഞ്ഞാല്‍ അവന്‍ ഒരു വര്ഷം ഉണ്ടാക്കുന്ന ശമ്പളം വരെ കൈ മണി കൊടുത്താലേ ഏമാന്‍ മാര്‍ കനിയു ..
ഇനി എന്തെല്ലാം നുലാമാലകള്‍ , അവന്മാരെ എല്ലാം കൈമണി കൊടുത്തോ , സ്വാതീനിച്ചോ ഫയല്‍ തപ്പി എടുത്തു കഴിഞ്ഞാല്‍ തന്നെ പഞ്ചായത്ത് മുതല്‍ ,വില്ലജ് ,
തഹസീല്‍ ധാര്‍ , സബ് കലക്ടര്‍ ഓഫീസ് തുടങ്ങിയ എല്ലാ ഓഫീസുകളിലെയും തുണിനും, തുരുമ്പിനും കൈമണി , മാത്രമോ എന്തെല്ലാം കാഴ്ച വെക്കണം മര്‍. സി എം ഒരു
ബര്‍ത്ത് സേര്ടി ഫിക്ക റ്റു നേടിയെടുക്കാന്‍ ? ആരെ ഒക്കെ പ്രീതി പെടുത്തണം സി എം ? ഞങ്ങള്‍ പ്രവാസികള്‍ ഉണ്ടാക്കുന്ന പണത്തിനു എന്താ വില യില്ലേ ?കഷ്ട കാലത്തിനു രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന ആള്‍ ക്രിസ്തു മത വിശ്വാസി ആയാല്‍ ഓഫീസര്‍ മാര്‍ക്ക് ചാകര ..കാരണം മാമോദീസ സെര്ടി ഫിക്ക റ്റു കാണിക്കണം ..കുഞ്ഞു ജനിക്കുന്ന കാലത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെയോ , അപ്പന്റെയോ അപ്പനോ , അല്ലെങ്കില്‍ അമ്മയോ പള്ളിയില്‍ പോയി പറയുന്ന ദിവസം അന്ന് കൃത്യമായി ചേര്‍ക്കണം എന്ന് ഉണ്ടോ സി എം ?..അതും തെറ്റാന്‍ മേലെ സി എം ? പിന്നെ ഹിന്ദു വിനും , മുസല്‍മാനും ഇല്ലാത്ത മാമോദീസ സെര്ടി ഫിക്ക റ്റു എന്തിനാ സി എം കൃസ്ത്യാനി ഹാജരാക്കണം എന്ന് ശാട്യം ? ഏമാന്‍ മാര്‍ക്ക് അത് പറഞ്ഞു ആയിരങ്ങള്‍ കൈ മണി വാങ്ങാന്‍ അല്ലെ ? എല്ലാത്തിനും ഏകീകൃത നിയമം അല്ലേ വേണ്ടത് ?..അങ്ങ് നാട് മുഴുവന്‍ ഓടി ഹര്‍ജി വാങ്ങുമ്പോള്‍ ഇവിടെ ഉദ്യോഗസ്ഥര്‍ കീശ വീര്‍പ്പിക്കുന്നതു അങ്ങേക്ക് തടയാന്‍ ആവുമോ ?' സുതാര്യ ഭരണം ' അതിവേഗം ബഹു ദുരം 'എന്നത് അല്ലെ അങ്ങയുടെ സര്‍കാരിന്റെ മുദ്രാവാക്യം ?..അങ്ങ് കണ്ണടച്ച് പാല് കുടിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ ആവുമോ ? ഇവിടെ പഞ്ചായത്ത് മുതല്‍ അങ്ങ് അങ്ങയുടെ ഭരണ സിരാ കേന്ദ്രത്തില്‍ വരെ ''അഴിമതി ' പകല്‍ വെളിച്ചം പോലെ കാണാന്‍ കഴിയും ..ഇതാണോ സുധാര്യം ? ഇവിടെ പട്ടാപകല്‍ പോക്കറ്റ് അടി ..പാവം ജനത്തിന്റെ പോക്കറ്റ് അങ്ങയുടെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുമ്പോള്‍ അങ്ങ് അറിയുന്നില്ല എന്ന് പറയാന്‍ ആവുമോ ? പാവം പ്രവാസികളുടെ വേദന ആനുഭവത്തില്‍ മനസിലാക്കിയത് കൊണ്ട് പറയുന്നതാ സാര്‍ ..അങ്ങയുടെ സുതാര്യ ഭരണ വിശേഷം ?
കഴിയുമെങ്കില്‍ അങ്ങ് ഈ ഓട്ടം ഓടുമ്പോള്‍ കഴിവുള്ള ചില ''corrupted ' അല്ലാത്ത ഉദ്യോഗസ്ഥരെ കൊണ്ട് ഒന്ന് , അങ്ങയുടെ വകുപ്പ് കൊണ്ട് അന്ന്യോഷിച്ചു നോക്കണേ ?..അപ്പോള്‍ അങ്ങേക്ക് മനസിലാവും ''എന്താണ് സുതാര്യ ഭരണം എന്ന് ?..ഒരേ കാര്യത്തിനു പല നിയമങ്ങളും , പല ചട്ടങ്ങളും , ഇവയെങ്കിലും ഒന്ന് പരിശോധിക്കണേ ... ഇതും ഒരു പ്രവാസിയുടെ ഹര്‍ജി ആയി പരിഗണിച്ചു തീര്‍പ്പ് ആക്കണം എന്ന് അപേക്ഷ !

Thursday, December 1, 2011

Siby Sebastian: വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?...

Siby Sebastian: വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?...: വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ? വിവാദ വ്യവഹാരി നന്ദ കുമാറും വി എസ് അച്ചുധാനന്തനും തമ്മില്‍ എന്ത് ബന്ധം ?..പിള്ള കേസ് വിധി ച...

വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?

വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?
വിവാദ വ്യവഹാരി നന്ദ കുമാറും വി എസ് അച്ചുധാനന്തനും തമ്മില്‍ എന്ത് ബന്ധം ?..പിള്ള കേസ് വിധി ചമാച്ചുണ്ടാക്കിയതോ ?നന്ദകുമാറും പൊളിറ്റിക്കല്‍ നേതാകളും തമ്മില്‍ എന്ത് ബന്ധം ?..കുഞ്ഞാലിക്കായും ഇയാളും തമ്മില്‍ എന്ത് ബന്ധം ?..
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ കെ ജി യുടെ നേരെ ഉള്ള അഴിമതി ആരോപണവും പുകഞ്ഞു നാറി കത്തി കയറി കൊണ്ടിരുന്നപ്പോള്‍ ആ വിഷയത്തെ ടൈവേര്‍ട്ട് ചെയ്യാന്‍ ഒരു വിധി ഉടന്‍ പുറത്തു വിട്ടു എന്ന് അങ്ങ് ഡല്‍ഹി കേന്ദ്രത്തിലെ ചില നിയമ വിദക്തെര്‍ 'രഹസ്യം '' പറയുന്നത്
ശരിയാണോ ?. കെ ജി ബി കേസ് തിരിക്കാന്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ള ജഡ്ജിനെ കണക്ട് ചെയ്തു ജൂഡിഷരിയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ശരിയോ ?...ആകെ അട്ടര്‍ കോണ്ഫു ഷന്‍ ?.....
സജിത്ത് പരമേ ശരന്‍ മംഗളത്തില്‍ എഴിതിയ റിപ്പോര്‍ട്ടു ചുവടെ ചേര്‍ക്കുന്നു ..ഇത് ഷെയര്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ഈ ബ്ലോഗ്‌ ലുടെ
എന്റെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുന്നു ..വായിച്ചാ ശേഷം നിങ്ങളുടെ അഭിപ്രായം രേഹപ്പെടുതുമല്ലോ ...



വിവാദ വ്യവഹാരദല്ലാള്‍ ടി.ജി. നന്ദകുമാറിന്റെ ന്യൂഡല്‍ഹിയിലെ മേല്‍വിലാസം എ.ഐ.എ.ഡി.എം.കെ. നേതാവും രാജ്യസഭാ എം.പിയുമായ ഡോ. മൈത്രേയന്റെതാണെന്നു സൂചന. ''96 സൗത്ത്‌ അവന്യൂ ന്യൂഡല്‍ഹി 110011''എന്നതാണു നന്ദകുമാറിന്റെ ന്യൂഡല്‍ഹിയിലെ മേല്‍വിലാസം. രാജ്യസഭാ എം.പി. എന്ന നിലയില്‍ ഡോ. മൈത്രേയന്റെ ഔദ്യോഗിക വസതിയുടെ മേല്‍വിലാസമാണിത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി മൈത്രേയന്‍ ഇവിടെയാണു താമസിക്കുന്നത്‌. സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ ആയിരുന്ന ജസ്‌റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണനുമായുള്ള ബന്ധമാണു ടി.ജി. നന്ദകുമാറിന്റെ പേരില്‍ ശക്‌തമായ ആരോപണങ്ങള്‍ ഉയരാന്‍ കാരണം. ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയെ ശിക്ഷിക്കാന്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനുവേണ്ടി സുപ്രിംകോടതി ജഡ്‌ജിമാരെ നന്ദകുമാര്‍ സ്വാധീനിച്ചു എന്ന ആരോപണവും ശക്‌തമായി നിലനില്‍ക്കുന്നു. ഇക്കാര്യം നന്ദകുമാര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ജഡ്‌ജിമാരുമായുളള അവിശുദ്ധബന്ധം വ്യക്‌തമാക്കുന്ന ധാരാളം വിവരങ്ങള്‍ നന്ദകുമാര്‍തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.ഐസ്‌ക്രീ പാര്‍ലര്‍ കേസില്‍ മന്ത്രി കുഞ്ഞാലികുട്ടിക്കൊപ്പം ഹൈക്കോടതി ജഡ്‌ജി സുഭാഷ്‌ റെഡ്‌ഡിയെ കാണാന്‍ താന്‍ പോയിരുന്നതായി നന്ദകുമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുസമ്മതിച്ചിട്ടുണ്ട്‌. വ്യവസായിയായ വി.എം. രാധാകൃഷ്‌ണനും അന്ന്‌ ഒപ്പമുണ്ടായിരുന്നു. തന്നെ രക്ഷിക്കണമെന്നു കുഞ്ഞാലിക്കുട്ടി കേണപേക്ഷിച്ചിട്ടും 'സമയം കഴിഞ്ഞുപോയി' എന്ന മറുപടിയാണു ജസ്‌റ്റീസ്‌ സുഭാഷ്‌ റെഡ്‌ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായതത്രേ. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ജഡ്‌ജിയെകാണാന്‍ നന്ദകുമാര്‍ പോയത്‌ മധ്യസ്‌ഥതക്കല്ലാതെ എന്തിനാണെന്നുള്ളതാണ്‌ ഉത്തരമില്ലാത്ത ചോദ്യം. ആ നിലയ്‌ക്കു താന്‍ ഇതുവരെ ആര്‍ക്കുവേണ്ടിയും ജഡ്‌ജിമാരെ സ്വാധീനിക്കാന്‍ പോയിട്ടില്ലെന്നുള്ള നന്ദകുമാറിന്റെ ഭാഷ്യം അടിസ്‌ഥാനരഹിതമാണെന്നു വ്യക്‌തമാണ്‌.സംസ്‌ഥാനത്ത്‌ റിലയന്‍സ്‌ ഫ്രഷ്‌ തുടങ്ങാന്‍ പലതവണ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നുവെന്നു നന്ദകുമാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രി ആയതു മുതലാണു വി.എസുമായുള്ള പരിചയം. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായുള്ള ബന്ധമാണ്‌ വിവാദമായ മറ്റൊരു ആരോപണം. കൂടാതെ എല്‍.ഡി.എഫ്‌. നേതാക്കളെക്കാള്‍ അടുത്തബന്ധം യു.ഡി.എഫ്‌. നേതാക്കളുമായി തനിക്കുണ്ടെന്നും സമ്മതിക്കുന്നു. അടുത്തിടെ വിമാനയാത്രക്കിടയില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുമായി സംസാരിച്ചതായും നന്ദകുമാര്‍ വ്യക്‌തമാക്കി.-
സജിത്ത്‌ പരമേശ്വരന്‍